Saturday, January 16, 2010

പദ്ധതി നിര്‍മാണം നിരോധം

ഏറ്റവും കൂടുതല്‍ മാലിന്യം നിറഞ്ഞ നഗരങ്ങളുടെ ലിസ്റ്റില്‍ കൊച്ചി ഉള്പട്ടിടുണ്ട്. അതുകൊണ്ട് അടുത്ത ഏഴു മാസം ഇവിടെ യാതൊരു പുതിയ പദ്ധതികളുടെ നിര്‍മാണം പാടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു എന്ന് പറയുന്നു. മാലിന്യം കൂമ്പാരം ആയിപ്പോയത് നഗരസഭാ യുടെ മാലിന്യ നിര്‍മാര്‍ജന പരിപാടി ശരിക്കും നടപ്പില്‍ വരാതതുകൊണ്ടാണ്. എന്ത് കൊണ്ട് വന്നില്ല എന്ന് ആര് ചോദിക്കും. രാഷ്ട്രിയമായി ഇപ്പോഴത്തെ ഭരണ കക്ഷി യാണല്ലോ നഗരം ഭരിക്കുന്നത്‌. അത് കൊണ്ട് അവര്‍ തെറ്റ് ചെയ്താലും ഇവിടുത്തെ ഗോവെര്‍മെന്റ്റ് അവരോടു ചോദിക്കുല്ല. സാമ്പത്തിക ക്രമക്കേട് കൊണ്ട് നിറഞ്ഞ നഗര സഭ ഒരു പ്രോഗമന പ്രവര്‍ത്തിയും ചെയ്യുന്ന സ്ഥിതി യിലല്ല. സംസ്കരിക്കാത്ത മാലിന്യം ഉണ്ടായതു കൊണ്ട് വീടുകളില്‍ നിനൂ മാലിന്യ നീക്കം കാര്യക്ഷമമല്ല. മാലിന്യത്തിന്റെ പേര് പറഞ്ഞു ഇവുടുത്തെ പുതിയ പദ്ധതികളെ നിര്‍ത്തി വക്കാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയും. വരാപുഴ പാലവും, പുതുവ്യ്പ്പിനില്‍ പ്രകൃതി വാതക പദ്ധതിയും, ദേശിയ പാദ വീതികൂട്ടലും, മെട്രോ പദ്ധതിയും, റെയില്‍വേ വികസനവും, മേമ്പാലം നിര്‍മാണവും എന്ന് വേണ്ട എത്രയോ കൊല്ലങ്ങളായിട്ട് മുടങ്ങി കിടക്കുന്ന പദ്ധതികള്‍ നിര്‍ത്തി പോയാല്‍ പിന്നെ അവയുടെ ചെലവ് വര്‍ധിച്ചു പുരോഗതി മുരടിച്ചു കിടക്കും.
ഇടപള്ളി പാലവും, പുല്ലേപടി പാലവും നമ്മുടെ മുമ്പില്‍ കിടന്നു പോയിരിക്കുന്നത് നമുക്കെല്ലാവര്‍ക്കും അറിയാം.
ഈ സ്ഥിതിക്ക് പോവുക യാണെങ്കില്‍ നിര്‍ത്തി വച്ച പദ്ധതികള്‍ വീണ്ടും തുടങ്ങാന്‍ എന്ന് സാധിക്കും എന്ന് ആര്‍കും പറയാനാകില്ല.

No comments:

Post a Comment